ബാല്യമാ കാലത്തെ,
ഭാഗ്യമാ നാളുകൾ,
ബാക്കിയാക്കി നീ
പോയിടാതെ.
മണ്ണിലിരുന്ന് കളിച്ചതും നാം,
മണ്ണപ്പം ചുട്ടു കഴിച്ചതും,
മഴയിൽ കുതിർന്ന് കളിച്ച ശേഷം,
മാനത്ത് നോക്കി കൊതിച്ചതും.
പുലർക്കാലം വിരിഞ്ഞ പൂക്കളും,
കരയെത്തലോടും പുഴകളും,
കാറ്റിലലയുന്ന പട്ടവും,
കാഴ്ചയെ കുളിരണിഞ്ഞതും.
മരണത്തിൽ പോലും,
സ്മരണയിലെന്നും,
സൂക്ഷിക്കും ബാല്യം.
മറവിയ്ക്കു മീതേയോർമ്മകൾ,
മഴവില്ലുപോൽ നിന്നിടുമ്പോൾ
കുളിരില്ലതിനേക്കാൾ,
ശീതീകരിച്ചൊരു തണുപ്പിനും.
ഒടുവിൽ,
പൊട്ടക്കിണറിലേക്കു,
നീ വീണ നേരം,
ഒറ്റക്കരച്ചിലായ് ഞാൻ,
തീർത്തു മൗനം..
പിന്നേയും പുഴകൾ നിറഞ്ഞൊഴുകി,
പിന്നേയും പൂക്കൾ വിരുന്നൊരുക്കി,
പിന്നേയും പഴങ്ങൾ പഴുത്തുണങ്ങി,
പിന്നേയും പാടം തളിർത്തു നിന്നു,
ഞാനറിഞ്ഞില്ലിതൊന്നും
നിൻ നിലവിളിയ്ക്കു ശേഷം..!

No comments:
Post a Comment