ജീവിതത്തിലെ ആദ്യ ഘട്ടം,
പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും സ്നേഹിച്ച ബാല്യം.
കാണുന്നതെന്തിലും നിറച്ചാധുര്യം പകർന്ന കൗമാരവും, യൗവനവും.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും അസംഖ്യം കൂട്ടുകാരും, കുടുംബാങ്ങളും.
പൂക്കളേയും, പുഴകളേയും, കുയിലിനേയും, കുരുവിയേയും സ്നേഹിച്ച ബാല്യം.
കാണുന്നതെന്തിലും നിറച്ചാധുര്യം പകർന്ന കൗമാരവും, യൗവനവും.
സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും അസംഖ്യം കൂട്ടുകാരും, കുടുംബാങ്ങളും.
രണ്ടര പതീറ്റാണ്ടിന്റെ ആദ്യ പകുതിയ്ക്ക് ശുഭകരമായ പര്യവസാനം.
രണ്ടാം ഘട്ടം,
വിധി കോർത്തിണക്കിയ ആ വലിയ ചങ്ങലയിലെ 'ഞാൻ' എന്ന കണ്ണി വേർത്തിരിഞ്ഞു.
ശിഷ്ടജീവിതം കഷ്ടതകൾ നിറഞ്ഞ അപരിചിതമായ മറ്റൊരു ലോകത്ത്.
താങ്ങും, തണലുമായവർ താനേ മാറിയപ്പോൾ പിച്ചവെച്ച കാലുകൾക്ക് ബലം വെച്ചു.
വിധിയോടു പൊരുതി ഉപജീവനം സാധ്യമാക്കി.
ജീവിതം പുതിയ പശ്ചാത്തലത്തിൽ ദിശയറിയാതെ ഒഴുകിനടന്നു.
ആജ്ഞകളുടെ പുതിയ ലോകത്ത് വിധി എന്നെ അടിമയായി നിയോഗിച്ചു.
എന്റെ കാഴ്ചയും, കേൾവിയും ജോലിസ്ഥലത്തെ ഉപകരണങ്ങൾക്കും, നട്ടെല്ല് മേലധികാരികൾക്കും നൽകി.
പണയം വെച്ച യുവത്വം എന്നെ നോക്കി ഇളിച്ചു കാട്ടി.
ആത്മാവും, മനസ്സും നഷ്ടപ്പെട്ട ഞാൻ പതിയെ ഒരു യന്ത്രമായി മാറി.
എന്നിലെ ഓർമ്മകൾ മറവിയുടെ മൺകൂനകൾ മൂടിയപ്പോൾ ചിന്തകൾ ചിതലുകൾക്ക് ദാനം നൽകി.
വെളിച്ചം പകർന്ന വിളക്കുകൾ എന്നെന്നേക്കുമായി മങ്ങി.
ഇരുട്ട് വിഴുങ്ങിയ മുറി പിന്നീട് ശാന്തമായിരുന്നു.
പ്രത്യാശയുടെ അരണ്ട വെളിച്ചം പോലും ആ മുറിയെ സ്പർശിച്ചു നോവിച്ചില്ല.
ഓർമ്മകൾ കടൽ താണ്ടി എത്തിയപ്പോൾ രണ്ടു തുള്ളി കണ്ണീർ നൽകി തിരിച്ചയച്ചു.
അലറിക്കരയാനൊരുങ്ങിയപ്പോൾ ആരോ വന്ന് വായിൽ പൊത്തി പറഞ്ഞു,
'നീയൊരു യന്ത്രമാണ്'.
ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന ആത്മാവ് നഷ്ടപെട്ട ഒരു യന്ത്രം...!
Good work:)
ReplyDeleteGood work:)
ReplyDelete